HomeBeatRegionalകാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് ആഭ്യന്തരവകുപ്പിന്റെ കരുതൽ; പരസ്യപിന്തുണയുമായി യുഡിഎഫ് സർക്കാർ

കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് ആഭ്യന്തരവകുപ്പിന്റെ കരുതൽ; പരസ്യപിന്തുണയുമായി യുഡിഎഫ് സർക്കാർ

Published on

spot_img

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് സർക്കാരിന്റെ ആഭ്യന്തരവകുപ്പ് വഴിവിട്ട നീക്കം നടത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായി കരുതൽ തടങ്കലിൽ കഴിയുന്ന സുഗതന്റെ കൗൺസിൽ സ്ഥാനം സംരക്ഷിക്കുന്നതിനായി ആഭ്യന്തരവകുപ്പ് പ്രത്യേക ഉത്തരവ് പുറത്തിറക്കിയ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 20-നാണ് ആഭ്യന്തരവകുപ്പ് വിവാദമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെങ്കിലും, ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ സുഗതന് അവകാശമുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഈ അപേക്ഷ കൗൺസിൽ യോഗത്തിൽ വോട്ടിനിട്ട് അംഗീകരിച്ചാൽ അംഗത്വം സുരക്ഷിതമായിരിക്കുമെന്നും സർക്കാർ ഉറപ്പുനൽകി.

വെള്ളിയാഴ്ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഈ വിവാദ ഉത്തരവ് ആയുധമാക്കിയാണ് മേയർ വി.വി. രാജേഷ് കൗൺസിലർക്ക് സംരക്ഷണമൊരുക്കിയത്. എൽഡിഎഫ് അംഗങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലും, യുഡിഎഫ് വിമതനായ പൗണ്ട്കടവ് വാർഡ് കൗൺസിലറുടെ അടക്കം 51 പേരുടെ പിന്തുണയോടെ സുഗതന്റെ അവധി അംഗീകരിച്ചതായി മേയർ പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷത്തിന്റെ മറ്റ് എതിർപ്പുകൾ കണക്കിലെടുക്കാതെ അജണ്ടകൾ ചർച്ച ചെയ്യാതെ മേയർ യോഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

1994-ൽ കേരള മുനിസിപ്പാലിറ്റി ആക്ട് നിലവിൽ വരുമ്പോൾ കാപ്പാ (2007) പോലുള്ള കരുതൽ തടങ്കൽ നിയമങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ, ക്രിമിനൽ കേസിൽപ്പെട്ട് തടവിലാകുന്ന ഒരു ജനപ്രതിനിധിക്ക് എന്തെല്ലാം അവകാശങ്ങളുണ്ടെന്നോ, അവധി അനുവദിക്കാമോ എന്നതിനെക്കുറിച്ചോ മുനിസിപ്പാലിറ്റി ആക്ടിൽ യാതൊരു വ്യക്തതയുമില്ല. സാധാരണ രീതിയിൽ മൂന്ന് കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാകേണ്ടതാണ്.

മുനിസിപ്പൽ ആക്ടിലെ ഈ നിയമപരമായ അവ്യക്തത മുതലെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് ബിജെപി ഭരണസമിതി യുഡിഎഫ് സർക്കാരിന്റെ സഹായം തേടിയത്. വെള്ളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടുകയും തലസ്ഥാനത്തെ ബിജെപിയുടെ ഭരണം വലിയ പ്രതിസന്ധിയിലാവുകയും ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാനാണ് സർക്കാരിന്റെ സഹായത്തോടെ ബിജെപി പുതിയ തന്ത്രം മെനഞ്ഞത്.

തന്റെ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന വിചിത്ര നിലപാടിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാൽ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരു പ്രതിയെ സംരക്ഷിക്കുന്ന തരത്തിൽ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത് മന്ത്രിയോ അഡീഷണൽ ചീഫ് സെക്രട്ടറിയോ അറിയാതെയാണെന്ന വാദം വിശ്വസനീയമല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

തലസ്ഥാന കോർപറേഷനിൽ ഭരണം നിലനിർത്താൻ ബിജെപിയും, അവരെ സഹായിക്കാൻ യുഡിഎഫ് സർക്കാരും നടത്തിയ ഈ വഴിവിട്ട നീക്കത്തിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. വിഷയത്തിൽ നിയമപരമായ പോരാട്ടത്തിന് തുടക്കമിടാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

Latest articles

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

More like this

പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്.

നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗിയായ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചികിത്സയിൽ കഴിയുകയായിരുന്ന വൃദ്ധയെ ആശുപത്രി ജീവനക്കാരടക്കമുള്ളവർ ബലാൽത്സംഗം ചെയ്തതായാണ് പരാതി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.