പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും കുരുക്ക്; ജയിൽ സെല്ലിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ

ഫോണിൽ 80 മുതൽ 90 വരെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായി CCB വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളുടെ അപകീർത്തികരമായ ചിത്രങ്ങളുള്ള പത്രക്കട്ടിംഗുകളും ഫോണിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

spot_img

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ജനതാദൾ (എസ്) എം.പി പ്രജ്വൽ രേവണ്ണയുടെ ജയിൽ സെല്ലിൽ മൊബൈൽ ഫോൺ കണ്ടെത്തിയത് വിവാദമായി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തു.

ഓഗസ്റ്റ് 11ന് ഹൈസെക്യൂരിറ്റി ജയിലിൽ CCB നടത്തിയ നാല് മുതൽ അഞ്ച് മണിക്കൂർ നീണ്ട പരിശോധനയിലാണ് പ്രജ്വൽ രേവണ്ണയുടെ ബാരക്കിൽ നിന്ന് ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിശോധന ഉയർന്ന സുരക്ഷാ വിഭാഗത്തിലെ പ്രമുഖ തടവുകാരെയും മറ്റ് തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു. ഫോൺ കൂടാതെ പെൻഡ്രൈവും ചാർജറും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രജ്വൽ രേവണ്ണയുടെ ബാരക്ക് ഓഗസ്റ്റ് ആറിനും ജയിൽ അധികൃതർ പരിശോധിച്ചിരുന്നു. എന്നാൽ അന്നത്തെ പരിശോധനയിൽ നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ദിവസങ്ങൾക്കുള്ളിലാണ് CCB നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

ഫോണിൽ 80 മുതൽ 90 വരെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായി CCB വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളുടെ അപകീർത്തികരമായ ചിത്രങ്ങളുള്ള പത്രക്കട്ടിംഗുകളും ഫോണിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ഫോണിലെ വീഡിയോകൾ, ചിത്രങ്ങൾ, മറ്റ് ഡിജിറ്റൽ വിവരങ്ങൾ എന്നിവ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഇവ എപ്പോൾ ഡൗൺലോഡ് ചെയ്തതാണെന്നും അവയുടെ ഉറവിടമെന്താണെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുണ്ട്. ജയിൽ സുരക്ഷാ വീഴ്ചയുടെ പേരിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഇറണ്ണ രംഗാപൂരിനെ സസ്‌പെൻഡ് ചെയ്തു. ബെംഗളൂരു സെൻട്രൽ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജയിൽ ഡി.ജി.പി അലോക് കുമാർ അറിയിച്ചു.

2025 ഓഗസ്റ്റിലാണ് ലൈംഗിക പീഡനക്കേസിൽ പ്രത്യേക കോടതി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വിധിക്കെതിരെ അദ്ദേഹം കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. 2025 ഡിസംബറിൽ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒന്നിലധികം ലൈംഗിക പീഡനക്കേസുകൾ നിലവിലുണ്ടെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക പീഡന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് നിരവധി ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം ആരംഭിക്കുകയും 2024 മേയിൽ പ്രജ്വൽ അറസ്റ്റിലാവുകയും ചെയ്തു. 2025 ഓഗസ്റ്റിലെ ജീവപര്യന്തം ശിക്ഷയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തെ പരപ്പന അഗ്രഹാര ജയിലിൽ പാർപ്പിച്ചത്.

Hot this week

ചെങ്കോട്ട ഭീകരാക്രമണം: പിന്നിൽ അൽ-ഖ്വയ്‌ദ തന്നെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

അൽ-ഖ്വയ്‌ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്.

അപ്രഖ്യാപിത സെൻസർഷിപ്പ്? കേരളത്തിലെ മാധ്യമ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു.

‘തീപിടിച്ച പണം’: ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞെന്ന് അന്വേഷണ സമിതി

2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.

നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.

Topics

ചെങ്കോട്ട ഭീകരാക്രമണം: പിന്നിൽ അൽ-ഖ്വയ്‌ദ തന്നെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

അൽ-ഖ്വയ്‌ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്.

അപ്രഖ്യാപിത സെൻസർഷിപ്പ്? കേരളത്തിലെ മാധ്യമ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു.

‘തീപിടിച്ച പണം’: ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞെന്ന് അന്വേഷണ സമിതി

2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.

നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.

ചൈനയിൽ ഡോൾഫിൻ ചുഴലിക്കാറ്റ്; കിഴക്കൻ മേഖലയിൽ 10 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു

ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്.

‘പരമാവധി ആളുകൾ എത്തണം’; ആഭ്യന്തരമന്ത്രിയുടെ പരിപാടിവിജയിപ്പിക്കാൻ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും പോലീസിന്റെ നിർദേശം

ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം.

നിതിൻ രാജ് കേസ്: പ്രതിക്ക് ഒത്താശ ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ‘പേരിനൊരു നടപടി’; ഉന്നതർക്ക് സംരക്ഷണം

നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
spot_img

Related Articles

Popular Categories

spot_imgspot_img