വിജയ് ചിത്രങ്ങളുടെ നിർമാതാവ് ക്ഷേത്ര ട്രസ്റ്റി തിരഞ്ഞെടുപ്പ് സമിതി അംഗം: തമിഴ്‌നാട്ടിൽ പുതിയ വിവാദം

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന നിർണായക ചുമതലയാണ് ഈ സമിതിക്കുള്ളത്.

spot_img

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ബിഗിൽ’, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (GOAT) എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും എജിഎസ് എന്റർടെയ്ൻമെന്റ് സിഇഒയുമായ അർച്ചന കൽപാതി അഘോരമിനെ ക്ഷേത്ര ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുന്ന സംസ്ഥാനതല സമിതിയിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദം. ഹിന്ദു മത-ധാർമിക എൻഡോവ്‌മെന്റ്സ് (HR&CE) വകുപ്പിന് കീഴിൽ പുനഃസംഘടിപ്പിച്ച ഏഴംഗ സമിതിയിലേക്കാണ് അർച്ചനയെ നിയമിച്ചിരിക്കുന്നത്.

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന നിർണായക ചുമതലയാണ് ഈ സമിതിക്കുള്ളത്. HR&CE സെക്രട്ടറി ജെ. കുമാരഗുരുബരനാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്ര ഭരണത്തിലോ മതപരമായ ആചാരങ്ങളിലോ പരിചയസമ്പത്തില്ലാത്ത ഒരു സിനിമാ നിർമാതാവിനെ ഇത്തരം ഉന്നത സമിതിയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് തിരി തെളിച്ചത്. കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നു. ‘വിജയ്‌ക്കൊപ്പം സിനിമ ചെയ്തവർക്ക് മാത്രം സർക്കാർ പദവികൾ നൽകുകയാണെങ്കിൽ ഇതെങ്ങനെയാണ് ജനാധിപത്യമാകുന്നത്?’ എന്ന് എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ആർ.ബി. ഉദയകുമാർ തുറന്നടിച്ചു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരെ മാത്രം തിരികിക്കയറ്റുകയാണെന്ന് ആരോപിച്ച അദ്ദേഹം, പരിഹാസരൂപത്തിൽ നടി തൃഷയെ ഇനി അടുത്തതായി ഉപമുഖ്യമന്ത്രിയാക്കുമോ എന്നും ചോദിച്ചു.

അതേസമയം, രാഷ്ട്രീയ ആരോപണങ്ങൾ തള്ളി HR&CE മന്ത്രി എസ്. രമേശ് രംഗത്തെത്തി. അർച്ചനയെ വെറുമൊരു സിനിമാ നിർമാതാവായി മാത്രം കാണുന്നതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്ന് മന്ത്രി പറഞ്ഞു. പത്തിലധികം ക്ഷേത്രങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അർച്ചന വ്യക്തിപരമായി പങ്കാളിയായിട്ടുണ്ടെന്നും, അവരുടെ ഭർതൃപിതാവ് ശ്രീനിവാസൻ ക്ഷേത്ര പുനരുദ്ധാരണങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്ര പുനരുദ്ധാരണത്തിന് മുന്നോട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയുമായി വ്യക്തിപരമായ അടുപ്പമുള്ളവരെ ഉയർന്ന സർക്കാർ പദവികളിൽ നിയമിക്കുന്നത് ഇതാദ്യമായല്ല വിവാദമാകുന്നത്. വിജയ് ചിത്രങ്ങളുടെ മറ്റൊരു നിർമാതാവായ കെ. വെങ്കട നാരായണനെ ന്യൂഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതും, വിജയിന്റെ ജ്യോതിഷി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചതും നേരത്തെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്തുണക്കുന്ന പാർട്ടികളിൽ നിന്ന് ഉൾപ്പെടെ പ്രതിഷേധം ശക്തമായതോടെ ജ്യോതിഷിയുടെ നിയമനം പിന്നീട് സർക്കാരിന് പിൻവലിക്കേണ്ടി വന്നിരുന്നു.

Hot this week

വിമൽ എലൈച്ചി: അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ എഫ്.ഡി.എ നോട്ടീസ്

ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും.

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗിയായ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചികിത്സയിൽ കഴിയുകയായിരുന്ന വൃദ്ധയെ ആശുപത്രി ജീവനക്കാരടക്കമുള്ളവർ ബലാൽത്സംഗം ചെയ്തതായാണ് പരാതി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.

പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും കുരുക്ക്; ജയിൽ സെല്ലിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ

ഫോണിൽ 80 മുതൽ 90 വരെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായി CCB വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളുടെ അപകീർത്തികരമായ ചിത്രങ്ങളുള്ള പത്രക്കട്ടിംഗുകളും ഫോണിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

ചെങ്കോട്ട ഭീകരാക്രമണം: പിന്നിൽ അൽ-ഖ്വയ്‌ദ തന്നെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

അൽ-ഖ്വയ്‌ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്.

Topics

വിമൽ എലൈച്ചി: അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ എഫ്.ഡി.എ നോട്ടീസ്

ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും.

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗിയായ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചികിത്സയിൽ കഴിയുകയായിരുന്ന വൃദ്ധയെ ആശുപത്രി ജീവനക്കാരടക്കമുള്ളവർ ബലാൽത്സംഗം ചെയ്തതായാണ് പരാതി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.

പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും കുരുക്ക്; ജയിൽ സെല്ലിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ

ഫോണിൽ 80 മുതൽ 90 വരെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായി CCB വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളുടെ അപകീർത്തികരമായ ചിത്രങ്ങളുള്ള പത്രക്കട്ടിംഗുകളും ഫോണിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

ചെങ്കോട്ട ഭീകരാക്രമണം: പിന്നിൽ അൽ-ഖ്വയ്‌ദ തന്നെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

അൽ-ഖ്വയ്‌ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്.

അപ്രഖ്യാപിത സെൻസർഷിപ്പ്? കേരളത്തിലെ മാധ്യമ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു.

‘തീപിടിച്ച പണം’: ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞെന്ന് അന്വേഷണ സമിതി

2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.

നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.
spot_img

Related Articles

Popular Categories

spot_imgspot_img