കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി

കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.

spot_img

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷന് വലിയ തിരിച്ചടി. വിചാരണ വേളയിൽ കേസിലെ നിർണായക ദൃക്‌സാക്ഷിയും മൂന്നാം സാക്ഷിയുമായ ഓട്ടോ ഡ്രൈവർ ഷഫീഖ് കോടതിയിൽ കൂറുമാറി. മുൻപ് പൊലീസിനും മജിസ്‌ട്രേറ്റിനും നൽകിയ രഹസ്യമൊഴിയാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്തരിക്കവേ ഇയാൾ പൂർണ്ണമായും തിരുത്തിയത്. കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.

അപകടദിവസം രാത്രി നീല കാർ അമിതവേഗതയിൽ ഓവർടേക്ക് ചെയ്ത് ബൈക്കിൽ ഇടിക്കുന്നത് കണ്ടതായും, അപകടത്തിന് ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് താടിവെച്ച ഒരാളും വശത്തുനിന്ന് ഒരു സ്ത്രീയും ഇറങ്ങിവന്നുവെന്നുമായിരുന്നു ഷഫീഖ് മുൻപ് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നതായി പൊലീസിനോട് പറഞ്ഞത് കേട്ടുവെന്നും ഇയാൾ മൊഴി നൽകിയിരുന്നു.

താൻ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അപകടം സംഭവിച്ചിരുന്നെന്നും ഇടിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് സാക്ഷി ഇന്ന് കോടതിയെ അറിയിച്ചത്. കാറിൽനിന്ന് ഇറങ്ങിയത് ആരാണെന്ന് വ്യക്തമായില്ലെങ്കിലും, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തി കോടതിയിലുള്ള ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് ഇയാൾ തിരിച്ചറിഞ്ഞു.

അതേസമയം, കേസിലെ നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ വാഹനം അപകടത്തിൽപ്പെട്ട നിലയിൽ കാണുകയായിരുന്നുവെന്നും, ശ്രീറാമാണ് കാറോടിച്ചതെന്ന് അവിടെയുണ്ടായിരുന്നവരും പൊലീസും പറയുന്നത് കേട്ടതായും ഇയാൾ വെളിപ്പെടുത്തി.

2019 ഓഗസ്റ്റ് 3-ന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് കോടതിയിൽ ഹാജരായി.

Hot this week

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളെന്തിന് കണക്ക് പറയണം?

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.

ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?

സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ 'ഡബിൾ എൻജിൻ സർക്കാർ' എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന 'എൻജിൻ' മോദിയാണ് എന്ന പ്രഖാപനമാണ്.

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

ദുരന്തനിവാരണം എന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളെയും ഉണർത്തി പ്രവർത്തിപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

വാഹനം അക്വാപ്ലാനിങ്ങിൽ പെട്ടാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക എന്നതാണ് പ്രധാനം. ഈ ഘട്ടത്തിൽ ഒരിക്കലും ബ്രേക്കിൽ ശക്തമായി ചവിട്ടരുത്.

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

അനധികൃത താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനും ഒളിവിൽ കഴിയുന്ന പ്രതികളെയും താമസ-തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനും പരിശോധന സഹായകമായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Topics

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളെന്തിന് കണക്ക് പറയണം?

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.

ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?

സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ 'ഡബിൾ എൻജിൻ സർക്കാർ' എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന 'എൻജിൻ' മോദിയാണ് എന്ന പ്രഖാപനമാണ്.

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

ദുരന്തനിവാരണം എന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളെയും ഉണർത്തി പ്രവർത്തിപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

വാഹനം അക്വാപ്ലാനിങ്ങിൽ പെട്ടാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക എന്നതാണ് പ്രധാനം. ഈ ഘട്ടത്തിൽ ഒരിക്കലും ബ്രേക്കിൽ ശക്തമായി ചവിട്ടരുത്.

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

അനധികൃത താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനും ഒളിവിൽ കഴിയുന്ന പ്രതികളെയും താമസ-തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനും പരിശോധന സഹായകമായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മുന്നിലുള്ള പ്രധാന ബദൽ വിമാന യാത്രയാണ്. എന്നാൽ ഓണക്കാലത്തെ ഉയർന്ന ആവശ്യകത കാരണം വിമാനയാത്ര പല കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

പ്രാഥമികമായി രണ്ട് വർഷത്തേക്കായിരിക്കും കരാർ. സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷം വീതം രണ്ട് തവണ കരാർ നീട്ടാനുള്ള വ്യവസ്ഥയും ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ആക്രമണം നടത്തരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും കരാറിന്റെ അടിസ്ഥാനരേഖയിൽ ധാരണയായിട്ടുണ്ടെന്നുമാണ് ട്രംപിന്റെ വാദം.
spot_img

Related Articles

Popular Categories

spot_imgspot_img